ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജയചന്ദ്രൻ ഈണമിട്ട, വിദ്യാധരൻ മാഷും ജയചന്ദ്രനും 'ചേർന്നുപാടിയ' ഒരു ഗാനം. കഥാവശേഷനിലെ ഈ ഗാനം എന്തുകൊണ്ടു മലയാളി ചർച്ചയ്ക്ക് എടുത്തില്ല. ഒരു സദസ്സുകളിലും ഒരു റിപ്പോർട്ടുകളിലും ഇത് ശ്രദ്ധിക്കപ്പെട്ടില്ല, ഒടുവിൽ അതിശയംപോലെ അവാർഡ് കമ്മിറ്റി മാത്രം ഈ ഗാനത്തിന്റെ മഹത്വം കണ്ടു. വിശ്വസിക്കൂ, ഇന്ദ്രൻസ് ഈ രംഗം ശരിക്കും അവിസ്മരണീയമാക്കി. ആലാപന ശൈലിയുടെ ഒരു പുതിയ വഴിയിലൂടെ വിദ്യാധരൻ മാഷ് നമ്മളെ കൊണ്ടുപോകുന്നു, ജയചന്ദ്രൻ അദ്ദേഹത്തെ അനുഗമിക്കുന്നു.
ഗാനമിങ്ങനെ. ശബ്ദത്തിൽ വേണ്ടവർ ഇവിടെ നിന്നും എടുക്കുക.
കണ്ണും നട്ട് കാത്തിരുന്നിട്ടും
എന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്.
പൊന്നുകൊണ്ടു വേലി കെട്ടീട്ടും
എന്റെ കൽക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്.
കുമ്പിളിൽ വിളമ്പിയ പയ്‌മ്പാലെന്നോർത്തു ഞാൻ
അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയിൽ അത്താഴപാത്രത്തിൽ
അമ്മതൻ കണ്ണീരോ തിളച്ചിരുന്നു,
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു.
കണ്ണും നട്ട് കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്..
കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നുഞ്ഞാൻ
കനിയൊന്നു വീഴ്തീ ഒളിച്ചുവച്ചു.
നീയതുകാണാതെ കാറ്റിന്റെ മറവിലൂടക്കരക്കെങ്ങോ തുഴഞ്ഞുപോയി
കടവത്തു ഞാൻ മാത്രമായി.
കണ്ണും നട്ട് കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്..
picture courtesy : Anilkumar (advertising photographer), KINFRA & Mudra
മൂന്നാറില്‍ നിന്നുളള ഒരു തിരിച്ചുവരവില്‍ നേര്യമംഗലത്ത് കണ്ട ഒരു ഷാപ്പ് കാഴ്ച. ഇതിന്റെ മുന്നില്‍ ഒരു കൊതിയൂറുന്ന ബോര്‍ഡുണ്ടായിരുന്നു.... കപ്പ.... മീന്‍ കറി... നാടന്‍ കോഴി... താറാവ്... പോത്ത്... കരിമീന്‍.... പുഴമീന്‍... (നാവില്‍ വെള്ളമൂറുന്നുണ്ടെങ്കില്‍ മാപ്പ്)
പെരിയാര്‍ കുട്ടന്‍പുഴയില്‍ (തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത്)
പെരിയാര്‍. തട്ടേക്കാട് വനത്തിനരുകില്‍ (എറുമാടത്തില്‍ നിന്നുള്ള ദൃശ്യം)